ഇടുക്കിയിൽ റിസർവ് വനത്തിൽ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന തേക്ക് മരങ്ങൾ മുറിച്ചു കടത്തി. മലയാറ്റൂര്‍ റിസര്‍വിന്റെ ഭാഗമായ കരിമണല്‍ നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസ് പരിധി ആഡിറ്റ് വണ്‍ ഭാഗത്ത് നിന്നുമാണ് മൂന്ന് മരങ്ങള്‍ വെട്ടി കടത്തിയത്. മൂന്നുമാസങ്ങള്‍ക്ക് മുനപാണ് മരം മുറിക്കൽ നടന്നത്. റോഡില്‍ നിന്നും 200 മീറ്റര്‍ മാറി കാടിനുള്ളില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ചിരിക്കുന്നത്. നഗരംപ്പാറ ഓഡിറ്റ് ഒന്ന് ഭാഗത്തെ ഉൾ വനത്തിൽ മുറിച്ച തേക്കിന്‍റെ കുറ്റികളും അവശിഷ്ടങ്ങളും കാണാം.
മുഴുവൻ സമയവും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ള പ്രദേശത്തുനിന്നുമാണ് മരങ്ങള്‍ വെട്ടി കടത്തിയിരിക്കുന്നത്. ഇതിന് സമീപമാണ് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫിസ്. വനം വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുന്നത് ഒക്ടോബറിലാണ്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കുറ്റവാളികളെ കണ്ടെത്താൻ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല.
പനംകുട്ടി, നേര്യമംഗലം ചെക്ക് പോസ്റ്റുകൾ വഴിയെ മരം പുറത്തെത്തിക്കാൻ സാധിക്കൂ. പനംകുട്ടിക്കും നേര്യമംഗലത്തിനും ഇടയിലുള്ള റോഡിലൂടെ മരം കൊണ്ടു പോയിരിക്കാമെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. ജന സഞ്ചാരമുള്ള റോഡിലൂടെ തേക്ക് മരങ്ങൾ കടത്തി കൊണ്ടു പോയത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ ആണെന്നാണ് ആക്ഷേപം ഉയരുന്നത്.