Sunday, September 8, 2024
HomeNewsInternationalഇസ്രയേല്‍ ഹമാസ് യുദ്ധം നാലാം മാസത്തിലേക്ക്‌

ഇസ്രയേല്‍ ഹമാസ് യുദ്ധം നാലാം മാസത്തിലേക്ക്‌

ആയിരങ്ങളുടെ ജീവനെടുത്ത ഇസ്രയേല്‍-ഹമാസ് യദ്ധം ആരംഭിച്ചിട്ട് ഇന്ന് മൂന്ന് മാസം. ഇരുപത്തിരണ്ടായിരത്തിലധികം പേരാണ് ഗാസയില്‍ മാത്രം കൊല്ലപ്പെട്ടത്. ഗാസയ്ക്ക് പുറത്ത് വെസ്റ്റ് ബാങ്കിലും ശക്തമായ ആക്രമണം ആണ് ഇസ്രയേല്‍ സൈന്യം നടത്തുന്നത്.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം ആയിരങ്ങളുടെ ജീവനെടുത്ത് തുടരുകയാണ്. ഹമാസ് ഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം 22722 പേരാണ് ഗാസയില്‍ മാത്രം കൊല്ലപ്പെട്ടത്. മരിച്ചവരില്‍ എഴുപത് ശതമാനത്തോളവും സ്ത്രീകളും പതിനെട്ട് വയസില്‍ താഴെ പ്രായമുള്ളവരും ആണെന്നും പലസ്ഥാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.അറുപതിനായിരത്തോളം പേര്‍ക്കാണ് പരുക്കേറ്റത്.

യുദ്ധം മൂന്ന് മാസം പിന്നിടുമ്പോഴേക്കും ഇരുപത് ലക്ഷത്തിലധികം വരുന്ന ഗാസയിലെ ജനങ്ങള്‍ക്ക് വീടുകള്‍ വിട്ടോടേണ്ടിവന്നു. ഈജിപിത് അതിര്‍ത്തിയിലാണ് ഇതില്‍ വലിയൊരുശതമാനവും കഴിയുന്നത്. തണുകൂടി വര്‍ദ്ധിച്ചതോടെ റഫാ അതിര്‍ത്തിക്ക് സമീപത്തെ കൂടാരങ്ങളില്‍ കഴിയുന്നവരുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്. അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് ശേഷം വെസ്റ്റ് ബാങ്കില്‍ മുന്നൂറിലധികം പേര്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഹമാസ് നേതാവ് സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തിന് പിന്നാലെ
മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്. ഒരാഴ്ച്ചയോളം ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ തുടരും എന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments