Wednesday, February 5, 2025
HomeNewsInternationalഗാസ യുദ്ധത്തില്‍ അന്‍പതിനായിരത്തിലധികം മരണമെന്ന് ഹമാസ്‌

ഗാസ യുദ്ധത്തില്‍ അന്‍പതിനായിരത്തിലധികം മരണമെന്ന് ഹമാസ്‌

ഗാസ യുദ്ധത്തില്‍ മരണം അന്‍പതിനായിരത്തിലധികം എന്ന് ഹമാസ് ഭരണകൂടം.മരിച്ചവരില്‍ മുപ്പത്തിയഞ്ച് ശതമാനത്തിലധികം കുട്ടികളാണ്.പതിനഞ്ച് മാസം നീണ്ട യുദ്ധത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് പരുക്കേറ്റത്.

177881 കുട്ടികള്‍ അടക്കം ആണ് അന്‍പതിനായിരത്തിലധികം മരണങ്ങള്‍.214 നവജാത ശിശുക്കളും യുദ്ധത്തില്‍ കൊല്ലപ്പെട്ടു.1155 ആരോഗ്യപ്രവര്‍ത്തകരും 205 മാധ്യമപ്രവര്‍ത്തകരും യുദ്ധത്തില്‍ മരിച്ചു.ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച എഴുപത്തിയാറ് ശതമാനം പലസ്തീനികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കാണാതായവരേയും മരിച്ചതായി കണക്കാക്കിയാല്‍ മരണസംഖ്യ അറുപതിനായിരം കടക്കും.പതിനാലായിരത്തിലധികം പേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്ന് ഗാസ മീഡിയ ഓഫീസ് അറിയിച്ചു.ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം കാണാതായവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

111588 പേര്‍ക്കാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ പരുക്കേറ്റത്.ഇരുപത് ലക്ഷത്തിലധികം പേര്‍ നിര്‍ബന്ധിത പലായനത്തിന് വിധേയരായി.ഗാസവെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടം സംബന്ധിച്ച ചര്‍ച്ചകള്‍ ഈയാഴ്ച ഖത്തറില്‍ ആരംഭിക്കും.ദോഹയിലേക്ക് ഉന്നതതല പ്രതിനിധി സംഘത്തെ അയക്കുന്നതിന് തയ്യാറെടുപ്പുക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments