Sunday, September 8, 2024
HomeNewsGulfപുതിയ നിയമം: വിമാനം റദ്ദാക്കിയാല്‍ യാത്രാക്കൂലിയുടെ 200 ശതമാനം വരെ പിഴ

പുതിയ നിയമം: വിമാനം റദ്ദാക്കിയാല്‍ യാത്രാക്കൂലിയുടെ 200 ശതമാനം വരെ പിഴ

ജിദ്ദ:വിമാനം റദ്ദാക്കുകയോ പുറപ്പെടാന്‍ വൈകുകയോ ചെയ്താല്‍ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഇത് സംബന്ധിച്ച പുതിയ നിയമം നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ് സൗദി അറേബ്യ. വിമാനയാത്രക്കൂലിയുടെ ഇരുനൂറ് ശതമാനം വരെ നഷ്ടപരിഹാരമാകും വിമാനകമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടി വരിക. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ച വ്യാമയാന നിയമത്തിലാണ് പുതിയ നിര്‍ദേശങ്ങളും നിബന്ധകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ ഇരുപത് മുതല്‍ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരും. ഏതെങ്കിലും കാരണത്താല്‍ വിമാനങ്ങള്‍ റദ്ദാക്കുകയോ പുറപ്പെടുന്നതിന് കാലതാമസം നേരിടുകയോ ചെയ്താല്‍ ടിക്കറ്റിന്റെ 150 മുതല്‍ 200 ശതമാനം വരെ യാത്രക്കാരന് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ലഗേജുകള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ 6568 സൗദി റിയലോ 6432 ദിര്‍ഹമോ നഷ്ടപരിഹാരമായി നല്‍കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

രണ്ട് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ റീഫണ്ട് ഓപ്ഷനോടെ ടിക്കറ്റ് റദ്ദാക്കാന്‍ വിമാന കമ്പനിയോട് ആവശ്യപ്പെടാനും യാത്രാക്കാരന് അവകാശമുണ്ട്. ഹജ്ജ്, ഉംറ പോലുളള സാഹചര്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്കും പുതിയ നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ബാധകമാണ്. ടിക്കറ്റ്, ബോര്‍ഡിംഗ്, ബാഗേജ് കൈകാര്യം ചെയ്യല്‍, പ്രത്യേക പരിചരണം ആവശ്യമുള്ള യാത്രക്കാര്‍ക്ക് സഹായം നല്‍കല്‍ തുടങ്ങി വിമാനയാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments