Friday, October 18, 2024
HomeNewsKeralaവയനാട്ടിലെ ജനവാസമേഖലയില്‍ മണിക്കൂറുകൾ ഭീതിവിതച്ച കരടിയെ കാടുകയറ്റി

വയനാട്ടിലെ ജനവാസമേഖലയില്‍ മണിക്കൂറുകൾ ഭീതിവിതച്ച കരടിയെ കാടുകയറ്റി

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്.രണ്ടു ദിവസം മുൻപ് നാട്ടിൽ ഇറങ്ങിയ കരദിയെ നെയ്ക്കുപ്പാ മേഖയിൽ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ചെഞ്ചടി ഭാഗത്ത് വച്ചാണ് കരടിയെ ഓടിച്ചു കാട്ടിൽ കയറ്റിയത്.

മൂന്ന് ദിവസം മുമ്പ് പയ്യമ്പള്ളിയിലാണ് കരടിയെ നാട്ടുകാർ ആദ്യം കണ്ടത്. ഇതിന് ശേഷം ആണ് മാനന്തവാടി നഗരസഭയിലെ വള്ളിയൂർക്കാവ് ക്ഷേത്ര സമീപത്തു കരടി എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. തോണിച്ചാലിലും എടവക പഞ്ചായത്തിലെ മറ്റ് പലയിടത്തുമെത്തിയ കരടി പിന്നീട് വെള്ളമുണ്ട പഞ്ചായത്തിലുമെത്തുകയായിരുന്നു. 90 മണിക്കൂറോളമാണ് കരടി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയത്. 70 കിലോമീറ്റർ അധികം ദൂരം കരടി സഞ്ചരിച്ചു.

വിവരമറിഞ്ഞെത്തിയ വനപാലകർ കരടിയുള്ള സ്ഥലം കണ്ടെത്തിയെങ്കിലും സമീപ പ്രദേശത്തെ തോട്ടത്തിലേക്ക് കരടി ഓടി മറഞ്ഞു. പിന്നീട് പടക്കം പൊട്ടിച്ച് കരടിയെ വയലിലേക്കെത്തിച്ചെങ്കിലും മയക്കു വെടിവയ്ക്കാൻ കഴിഞ്ഞില്ല. രാത്രിയും പകലും നിർത്താതെ സഞ്ചരിക്കുമായിരുന്നതിനാല്‍ കരടിയെ പിടികൂടുന്നതിൽ വലിയ പ്രതിസന്ധിയാണ് വനംവകുപ്പ് നേരിട്ടത്. കരടി തിരിച്ച് നാട്ടിലേക്ക് ഇറങ്ങുമെന്ന ആശങ്ക ഉള്ളതായി വനപാലകർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments