തങ്ങളുടെ വീട്ടുപരിസരത്ത് മൂത്രമൊഴിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മൂപ്പത്തഞ്ചുകാരിയെ അയല്‍വാസികള്‍ ക്രൂരമര്‍ദനത്തിനിരയാക്കി. സ്വകാര്യഭാഗങ്ങളിൽ ഇരുമ്പുദണ്ഡുപയോഗിച്ച് മര്‍ദിച്ചതോടെ യുവതി ബോധരഹിതയായതായി. ഷാജഹാന്‍പുര്‍ രാം ചന്ദ്ര മിഷന്‍ പോലീസ് സ്‌റ്റേഷനുസമീപത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.
വീടിന് സമീപത്തുള്ള ഓവുചാലില്‍ യുവതി മൂത്രമൊഴിച്ചതായാണ് അയല്‍വാസികളുടെ ആരോപണം. ഇതെത്തുടര്‍ന്ന് യുവതിയും അയല്‍വാസികളും തമ്മില്‍ കലഹമുണ്ടായതായും സര്‍ക്കിള്‍ ഓഫീസര്‍ ബി.എസ്. വീര്‍ കുമാര്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയെ അയല്‍ക്കാള്‍ സംഘം ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ഗുരുതരമായ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.