ബാങ്ക് ഭീഷണിയെ തുടർന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയെന്ന് പരാതി. കോട്ടയം അയ്മനം കുടയംപടയിൽ കെ സി ബിനു( 50) ആണ് തിങ്കളാഴ്ച ഉച്ചയോടെ അത്മഹത്യ ചെയ്തത്. കർണാടക ബാങ്കിന്‍റെ ഭീഷണിയെ തുടർന്നാണ് ബിനു ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ ആപോരണം. കുടയംപടയി ജംഗ്ഷനിൽ ചെരുപ്പ് കട നടത്തുകയായിരുന്നു ബിനു. കടയിലെ ആവശ്യത്തിനായി ബിനു വായ്പയായി 5 ലക്ഷം രൂപ എടുത്തിരുന്നു. മാസം 14000 രൂപയാണ് അടവ് വരുന്നത്. എന്നാൽ കഴിഞ്ഞ 2 മാസമായി ഈ തുക അടക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.
നിർബന്ധിതമായി കടയിൽ നിന്ന് പണം എടുത്തുകൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുള്ളതായി ഇവർ പറയുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ബിനു വീട്ടിലെത്തി തൂങ്ങിമരിച്ചത്. കുടുംബം ബാങ്ക് മനേജര്‍ പ്രദീപിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്‍പും ബിനു ഇതേ ബാങ്കിൽ നിന്നും 2 തവണ വായ്പ എടുക്കുകയും അത് തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ വൻ പ്രതിഷേധം ഉയരുകയാണ്. കർണാടക ബാങ്കിന് മുന്നിൽ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടക്കുകയാണ്. ബാങ്ക് മാനേജർക്കെതിരെ നടപടി വേണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. ബിനുവിൻ്റെ മൃതദേഹം ബാങ്കിന് മുന്നിൽ കൊണ്ടുവച്ച് പ്രതിഷേധിച്ചു. പുതുതലമുറ ബാങ്കുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ജെയിക് സി തോമസ് ആരോപിച്ചു. ബാങ്ക് മാനേജർക്ക് എതിരെ കേസ് എടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജയിക്ക് പറഞ്ഞു.